തിരുവനന്തപുരം: സംസ്ഥാന ധനവിനിയോഗ അവലോകന സമിതി (പബ്ളിക് എക്സ്പെന്‍ഡിച്ചര്‍ കമ്മിറ്റി)യുടെ ശുപാര്‍ശകളെ കുറിച്ച് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സമിതിയുടെ നിര്‍ദ്ദേശങ്ങളില്‍ സംസ്ഥാനത്തിന് ഗുണകരമായവ മാത്രമെ സ്വീകരിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
മ്മറ്റിയുടെ ശുപാര്‍ശയ്ക്കെതിരേ നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയനോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ ധനസ്ഥിതിയെക്കുറിച്ചുള്ള വിലയിരുത്തലാണ് കമ്മറ്റി നടത്തിയത്. സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ കുറിച്ചുള്ള അവലോകനം മാത്രമാണ് സമിതി നല്‍കിയത്. നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ സമിതിയോട് ആവശ്യപ്പെട്ടിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. എസ്. ശര്‍മയായിരുന്നു അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും പത്ത് വര്‍ഷത്തിലൊരിക്കല്‍ പരിഷ്കരിച്ചാല്‍ മതിയെന്ന് ഉള്‍പ്പെടെയുള്ള ശുപാര്‍ശകളായിരുന്നു പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മറ്റി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: