തിരുവനന്തപുരം: കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികരെ നാട്ടില്‍പ്പോകാന്‍ അനുവദിച്ച കേന്ദ്ര നിലപാട് തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് മദനിക്ക് ഒരു നീതിയും നാവികര്‍ക്ക് മറ്റൊരു നീതിയും നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നും വി.എസ് കുറ്റപ്പെടുത്തി.
നാവികര്‍ക്ക് ഇന്ത്യ വിടാന്‍ അനുമതി നല്കിയതു സംസ്ഥാന സര്‍ക്കാരിന്റെ ഇരട്ട നിലപാടുകള്‍ക്ക് ഉദാഹരണമാണ്. നാവികരെ രാജ്യംവിടാന്‍ അനുവദിച്ച സര്‍ക്കാര്‍ തന്നെയാണ് അബ്ദുല്‍ നാസര്‍ മദനിയെ വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും വി.എസ് പറഞ്ഞു.
മദനിക്ക് ഒരു നീതിയും ഇറ്റാലിയന്‍ നാവികര്‍ക്കു വേറൊരു നീതിയുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ പൗരന്മാര്ക്കു പോലും നല്‍കാത്ത പരിഗണനയാണ് ഇറ്റാലിയന്‍ നാവികര്‍ക്കു സര്‍ക്കാര്‍ നല്‍കിയത്. ഇറ്റാലിയന്‍ നാവികര്‍ക്ക് അനുകൂലമായ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകാത്തത് അപലപനീയമാണെന്നും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: