കൊല്ലം: കടല്‍ക്കൊല കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് നാട്ടില്‍ പോകാന്‍ പാസ്പോര്‍ട്ട് തിരികെ നല്കി. കൊല്ലം കോടതിയാണ് നാവികര്‍ക്ക് പാസ്പോര്‍ട്ട് തിരികെ നല്‍കിയത്. നാവികര്‍ ജനുവരി 15ന് കൊല്ലം കോടതിയില്‍ ഹാജരാകണമെന്നും കോടതി വ്യക്തമാക്കി.
നാവികരെ കോടതിയില്‍ എത്തിക്കാമെന്ന് ഇറ്റാലിയന്‍ അംബാസിഡര്‍ കോടതിയില്‍ എഴുതി നല്‍കണം. ഇതുകൂടാതെ ജനുവരി ജനുവരി 15നു മുമ്പ് തിരിച്ചെത്താമെന്ന് നാവികരും എഴുതി നല്‍കണം. ഇതിനിടെ നാവികര്‍ക്കെതിരെ കോടതി പരിസരത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. നാവികരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഇറ്റാലിയന്‍ ഉദ്യോഗസ്ഥരുടെ കയ്യേറ്റ ശ്രമം ഉണ്ടായി.
ക്രിസ്തുമസ് ആഘോഷത്തിനായി നാവികര്‍ക്ക് നാട്ടില്‍ പോകാമെന്ന് ഇന്നലെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നാവികര്‍ ഇന്ന് കൊല്ലം കോടതയില്‍ ഹാജരായത്. നാവികര്‍ ഇന്നു തന്നെ നാട്ടിലേക്ക് തിരിച്ചേക്കും. നാവികരെ നാട്ടിലെത്തിക്കാന്‍ ഇറ്റലി പ്രത്യേക വിമാനം കൊച്ചിയിലെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: