തിരുവനന്തപുരം: ലാവ്ലിന് കേസില്‍ വിചാരണ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് സമര്‍പ്പിച്ച ഹര്‍ജി തള്ളി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് ഹര്‍ജി തള്ളിയത്. കേസില്‍ കുറ്റപത്രം വിഭജിച്ച് വിചാരണ ഉടന്‍ ആരംഭിക്കണമെന്ന് പിണറായി വിജയന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുറ്റപത്രം വിഭജിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് ഏപ്രില്‍ 24ന് കോടതി പരിഗണിക്കും.
കേസിലെ ആറും ഒന്‍പതും പ്രതികളായ ലാവ്ലിന് കമ്പനിയും കമ്പനി പ്രതിനിധി ക്ലോസ് ട്രെന്‍ഡിലിനുമെതിരായ കുറ്റപത്രം വേര്‍തിരിച്ച് വിചാരണ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് പിണറായി വിജയന് കോടതിയെ സമീപിച്ചത്. നിലവിലെ സാഹചര്യം തന്റെ വ്യക്തി ജീവിതത്തേയും പൊതുജീവതത്തെയും ദോഷകരമായി ബാധിക്കുന്നുവെന്ന് ഹര്‍ജിയില്‍ പിണറായി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കുറ്റപത്രം വിഭജിക്കുന്നതു കേസിന്റെ തുടര്‍നടപടികളെ ബാധിക്കുമെന്ന് കോടതിയെ സിബിഐ ബോധിപ്പിച്ചു. സിബിഐയുടെ വാദം ശരിവച്ച കോടതി പിണറായിയുടെ ഹര്‍ജി തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: