കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് കാസര്‍കോട് ചന്ദ്രഗിരി വഴിയുള്ള സംസ്ഥാന പാതയില്‍ പൂച്ചക്കാട് വെച്ച് അമിത വേഗതയിലായിരുന്ന സ്വകാര്യ ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന നാല് പേര് മരിച്ചു. ഏഴു പേര് സാരമായ പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അജാനൂര്‍ കടപ്പുറത്തെ ഭാസ്കരന്റെ മകനും ഓട്ടോ റിക്ഷാ ഡ്രൈവറുമായ രതീഷ് (28), അജാനൂര്‍ കടപ്പുറം വിനുവിന്റെ മകന് അഭിഷേക് എന്ന കണ്ണന് (4), നീലേശ്വരം തൈക്കടപ്പുറം ഭരതന്-സിന്ധു ദമ്പതികളുടെ മകള്‍ അഞ്ജിത, പയ്യന്നൂര്‍ കൊറ്റിയിലെ മഹേന്ദ്രന്റെ മകന് മഹിത്ത് (4) എന്നിവരാണ് മരിച്ചത്. മഹിത്ത് പയ്യന്നൂര്‍ കൊറ്റിയില്‍ എല്‍കെജിയിലും അഞ്ജിത അജാനൂര്‍ കടപ്പുറം ഗവണ്മെന്റ്ഫിഷറീസ് ഹൈസ്ക്കൂള് 9-ാംതരം വിദ്യാര്‍ത്ഥിനിയുമാണ്. രതീഷ് സംഭവസ്ഥലത്തുവെച്ചും കണ്ണനും അഞ്ജിതയും കാഞ്ഞങ്ങാട് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടയിലും സച്ചു പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുമ്പോഴുമായിരുന്നു മരിച്ചത്. രമണന്റെ മക്കളായ രമിത(35), രമ്യ (19) തൈക്കടപ്പുറം സിന്ധുവിന്റെ മകള്‍ അര്‍ച്ചന (10), അജാനൂര്‍ കടപ്പുറം രാജേഷിന്റെ ഭാര്യ ഷീബ, അജാനൂര്‍ കടപ്പുറത്തെ ചിത്രാംഗദന്‍ (37), മരിച്ച ഷിബിത്തിന്റെ അമ്മ മിനി, ജയന്റെ മകള്‍ ജനിത(13) എന്നിവര്‍ കാഞ്ഞങ്ങാടും മംഗലാപുരത്തും വിവിധ സ്വകാര്യാശുപത്രികളിലായി ചികിത്സയിലാണ്. ജനിത പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. പാലക്കുന്നിനടുത്ത മലാംകുന്നിലെ കല്യാണ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ അമിതവേഗതയില്‍ കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന കാഞ്ഞങ്ങാട് താന്നിയടി റൂട്ടിലെ സഹനാസ് എന്ന സ്വകാര്യ ബസ് കെ എല്‍ 60 ഡി 5607 ഓട്ടോയില്‍ ഇടിച്ചാണ് അപകടം. മറ്റൊരു വാഹനത്തെ ബസ് മറികടക്കുമ്പോഴാണ് ബസ് ഓട്ടോയിലിടിച്ചത് എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഓട്ടോറിക്ഷയെ അഞ്ഞൂറ് മീറ്ററോളം മുന്നോട്ട് വലിച്ചുകൊണ്ടുപോയാണത്രെ ബസ് നിന്നത്. ബസ് യാത്രക്കാരായ ബേക്കല്‍ മൊയ്തുവിന്റെ ഭാര്യ ബീഫാത്തിമ, പെരിയോട്ടടുക്കം സലാഹുദ്ദീന്റെ ഭാര്യ സുഹറ, ഹാരീസിന്റെ ഭാര്യ സമീറ, ബേക്കല്‍ കടപ്പുറം മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ മറിയക്കുഞ്ഞി എന്നിവരെയും പരിക്കേറ്റ് കാഞ്ഞങ്ങാട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബസ് ഡ്രൈവര്‍ കല്യോട്ട് വാമനടുക്കം സ്വദേശി രാമചന്ദ്രന് ഓടി രക്ഷപ്പെട്ടുവത്രെ. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി കാഞ്ഞങ്ങാട് സ്വകാര്യാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മുഴുവന്‍ ബന്ധുക്കളും വന്നതിനുശേഷം ഇന്ന് രാവിലെ പത്ത് മണിയോടുകൂടി സമുദായ ശ്മശാനത്തില്‍ സംസ്കാരം നടക്കും.കക്ഷിഭേദമന്യേ വിവിധ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ആശുപത്രികളിലും മരിച്ച വീടുകളിലും എത്തിയിരുന്നു. അപകടത്തെ തുടര്‍ന്ന് ക്ഷുഭിതരായ നാട്ടുകാര്‍ റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട്-കാസര്‍കോട് റൂട്ടില്‍ വാഗനഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: