ജോഹന്നാസ്ബെര്‍ഗ്: വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേല ആശുപത്രി വിട്ടു. 94 കാരനായ അദ്ദേഹത്തെ ഈ മാസം ഒന്‍പതിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
കരള്‍ സഞ്ചിയിലുണ്ടായ കല്ല് നീക്കം ചെയ്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ശ്വാസകോശത്തില്‍ അണുബാധയും ഉണ്ടായിരുന്നു. ജോഹന്നാസ് ബര്‍ഗിലെ വീട്ടിലെത്തിയ മണ്ടേലയ്ക്ക് പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. മണ്ടേല കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുകയാണ്.
മണ്ടേലയുടെ ആരോഗ്യനില സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. പൂര്‍ണമായി സുഖം പ്രാപിക്കുന്നതു വരെ വീട്ടിലും അദ്ദേഹത്തിന് വിദഗ്ധ ചികിത്സ നല്‍കുമെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിന്റെ വക്താവ് മാക് മഹാരാജ് പറഞ്ഞു. ജനങ്ങള്‍ അദ്ദേഹത്തിന്റെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തരുതെന്നും മഹാരാജ് അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: