ന്യൂദല്‍ഹി: ഡീസല്‍ വിലയില്‍ ലിറ്ററിന് പത്തുരൂപയുടെ വര്‍ദ്ധനവുണ്ടായേക്കുമെന്ന് പെട്രോളിയം മന്ത്രാലയം. മണ്ണെണ്ണ വിലയും കൂടും. നിരക്ക് വര്‍ദ്ധനക്കുള്ള ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ പത്ത് മാസം കൊണ്ട് ഡീസല്‍ വിലയില്‍ പത്ത് രൂപയുടെ വര്‍ദ്ധനവുണ്ടാകും. ഓരോ മാസവും ഒരു രൂപയുടെ വര്‍ദ്ധനവ് നടപ്പാക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. നിരക്ക് കൂട്ടുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന് പെട്രോള്‍ മന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു. വന്‍തുക സബ്സിഡിയായി നല്‍കുന്നത് സര്‍ക്കാരിന് വന്‍സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുണ്ടെന്ന് പെട്രോളിയം മന്ത്രാലയം സെക്രട്ടറി പറഞ്ഞു.
ലിറ്ററിന് 9.28 രൂപയുടെ നഷ്ടത്തിലാണ് നിലവില്‍ ഡീസല്‍ വില്‍ക്കുന്നതെന്നാണ് സംസ്ഥാനത്തെ എണ്ണക്കമ്പനികളുടെ വാദം. പത്തുമാസം കൊണ്ട് ഈ നഷ്ടം നികത്തി സബ്സിഡി നല്കുന്നതില് നിന്ന് സര്‍ക്കാരിന് ഒഴിവാകാനാകുമെന്നാണ് വിലയിരുത്തല്‍. ഡീസല്‍, മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ വില്പ്പനയിലൂടെയുണ്ടാകുന്ന 160,000 കോടി രൂപയുടെ ധനകമ്മി വിലവര്‍ദ്ധനവിലൂടെ നികത്താനാകുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. കഴിഞ്ഞ സെപ്തംബറില്‍ ഡീസല്‍ വിലയില്‍ ലിറ്ററിന് 5 രൂപയുടെ വര്‍ദ്ധനവ് വരുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് അവസാനമായി മണ്ണെണ്ണ വില കൂട്ടിയത്.
മണ്ണെണ്ണക്ക് രണ്ട് വര്‍ഷം കൊണ്ട് ലിറ്ററിന് പത്ത് രൂപയുടെ വര്‍ദ്ധനവ് വരുത്തുന്നതും സര്‍ക്കാര്‍ പരിഗണനയിലാണ്. എല്‍പിജിയും പ്രകൃതി വാതകങ്ങളും കൂടുതലായി പാചകാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് മണ്ണെണ്ണയുടെ ഉപയോഗത്തില്‍ 20 ശതമാനം കുറവ് വരുത്തുമെന്നാണ് പ്രതീക്ഷ. ദരിദ്രവിഭാഗങ്ങള്‍ക്കിടയില്‍ മണ്ണെണ്ണ കൂടുതലായി പാചകാവശ്യത്തിനായി ഉപയോഗിക്കുന്നെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. സബ്സിഡിയോട് കൂടിയ പാചകവാതക സിലിണ്ടറുകളുടെ എണ്ണം ആറില്‍ നിന്ന് ഒമ്പതായി കൂട്ടാന്‍ സര്‍ക്കാര്‍ ഉടന്‍തന്നെ തീരുമാനമെടുക്കുമെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: