ന്യൂയോര്‍ക്ക്: അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി ഹിലരി ക്ലിന്റണെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂയോര്‍ക്ക് പ്രെസ്ബൈറ്റീരിയന്‍ ആശുപത്രിയിലാണ് ഹിലരിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഈ മാസമാദ്യം ഉണ്ടായ മസ്തിഷ്കാഘാതത്തെത്താണ് തലച്ചോറില്‍ രക്തം കട്ട പിടിച്ചത്.
മസ്തിഷ്കാഘാതമുണ്ടായത് മുതല്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു ഹിലരി. വീണ്ടും നടത്തിയ പരിശോധനയിലാണ് രക്തം കട്ടപിടിച്ചിട്ടുള്ളതായി കണ്ടെത്തിയത്. ഹിലരി ഇപ്പോള്‍ 48 മണിക്കൂര്‍ നിരീക്ഷണത്തില്‍ ആണ്. രക്തം കട്ടപിടിക്കുന്നതിനെ തടയാന്‍ മരുന്നുകള്‍ ഹിലരിക്ക് നല്കി വരികയണ്.
വിദേശ കാര്യ സെക്രട്ടറി സ്ഥാനം രണ്ടാമത് ഏറ്റെടുക്കില്ലെന്ന് ഹിലരി നേരത്തെ അറിയിച്ചിരുന്നു. ആരോഗ്യകാരണങ്ങളാണ് ഹിലരിയെ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് നിരീക്ഷണം. ഡമോക്രാറ്റിക് പാര്‍ട്ടി സെനറ്റര്‍ ജോണ്‍ കെറിയാണ് ഹിലരിയെ പിന്തുര്‍ന്ന് സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തെത്തുക.
കുറച്ചു നാളുകള്‍ക്ക് മുന്‍പ് വയറില്‍ അണുബാധയെ തുടര്‍ന്ന് ഹിലരി ചികിത്സ തേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: