കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം മണിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. മണിക്കൊപ്പം കേസിലെ പ്രതികളായ പാമ്പുപാറ കുട്ടന്, ഒ.ജി മദനന് എന്നിവരും ഹൈക്കോടതിയെ ജാമ്യത്തിനായി സമീപിച്ചിട്ടുണ്ട്.
കുറ്റാരോപണങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും കസ്റ്റഡിയില്‍ കഴിഞ്ഞ കാലാവധി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതികളുടെ ആവശ്യം. നേരത്തെ ഇവരുടെ ജാമ്യാപേക്ഷ തൊടുപുഴ സെഷന്‍സ് കോടതി രണ്ടു തവണ തള്ളിയിരുന്നു.
പ്രതികള്‍ക്ക് ജാമ്യം നല്കിയാല് അന്വേഷണത്തെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടി പോലീസ് ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു. ഈ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ടാമത്തെ തവണയും കോടതി ജാമ്യാപേക്ഷ തള്ളിയത്. തുടര്‍ന്നാണ് മണിയും മറ്റ് പ്രതികളും ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: