കോഴിക്കോട്: ഡിസിസി പ്രസിഡന്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് തൃശൂര്‍ ഡിസിസിയില്‍ നിന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ കൂട്ടരാജി നല്‍കിയതിനെതിരേ കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് രംഗത്തെത്തി. ഹൈക്കമാന്‍ഡിനെ ധിക്കരിക്കലാണ് നേതാക്കളുടെ നടപടിയെന്നും കെപിസിസി പ്രസിഡന്റ് ഇതിനെതിരേ നടപടിയെടുക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
പരസ്യപ്രസ്താവന പാടില്ലെന്ന് പറഞ്ഞാല്‍ മാത്രം പോരാ, അത് നടപ്പാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. 12 പേരാണ് കഴിഞ്ഞ ദിവസം തൃശൂര്‍ ഡിസിസി ഭാരവാഹിത്വം രാജിവച്ചത്. എ വിഭാഗത്തില്‍ നിന്നും അബ്ദുറഹ്മാന് കുട്ടിയെ ഡിസിസി പ്രസിഡന്റാക്കിയതില്‍ പ്രതിഷേധിച്ചാണ് തൃശൂരില്‍ പ്രശ്നങ്ങള്‍ തുടങ്ങുന്നത്.
കെപിസിസി പുന:സംഘടനയെ തുടര്‍ന്നാണ് തൃശ്ശൂരില്‍ ഐവിഭാഗം ഡിസിസി ഭാരവാഹികള്‍ രാജിക്കത്തില്‍ ഒപ്പിട്ടു നല്‍കിയത്. 21 പേരില്‍ 14 ഭാരവാഹികളും രാജിതീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. എതിര്‍പ്പുന്നയിച്ചവര്‍ സമാന്തര ഡിസിസി തൃശ്ശൂരില്‍ രൂപീകരിച്ചിരുന്നു. പുതിയ പ്രസിഡന്റ് ജനുവരി മൂന്നിന് ചുമതല ഏറ്റെടുക്കാനിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: