കൊച്ചി: സര്‍ക്കാര്‍ പണമുപയോഗിച്ച് നിരോധിത സംഘടനകളുടെ യോഗം സംഘടിപ്പിച്ചാല്‍ ബിനാലെ പൂട്ടിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുന്നറിയിപ്പ് നല്കി.
നിയമവിരുദ്ധമായാണ് ബിനാലെ വേദിയില്‍ നിരോധിത സംഘടനകളുടെ യോഗം സംഘടിപ്പിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ നിരോധിത സംഘടനകളുടെ പതാകകളും മറ്റും നീക്കാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയതായി അദ്ദേഹം ‘ജന്മഭൂമി’യോട് പറഞ്ഞു. ഇത്തരത്തിലുള്ള സംഘടനകളുമായി ബന്ധപ്പെട്ട ഒരു പരിപാടിയും ബിനാലെ വേദിയില്‍ അനുവദിക്കില്ല. രഹസ്യാന്വേഷണ വിഭാഗങ്ങളുടെ നിരീക്ഷണം തുടരുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: