ആലുവ: തന്റെ വിശ്വസ്തരായ മൂന്നു പേര്‍ക്കെതിരെ നടപടിയെടുത്തത് സംബന്ധിച്ച് കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം പ്രതികരിക്കാമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞു. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ കേന്ദ്ര കമ്മിറ്റിയില്‍ നടക്കുമെന്ന് പുറത്താക്കിയവര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം സമാപിച്ച സംസ്ഥാന നേതൃയോഗമാണ് വി.എസിന്റെ പഴ്സണല്‍ അസിസ്റ്റന്റ് എ. സുരേഷ്, പ്രസ് സെക്രട്ടറി കെ ബാലകൃഷ്ണന്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ ശശിധരന് എന്നിവരെ പുറത്താക്കാന്‍ തീരുമാനിച്ചത്. വാര്‍ത്ത ചോര്‍ത്തിയെന്ന ആരോപണത്തിന്റെ പേരിലായിരുന്നു നടപടി.
പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് പ്രകാരമായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ നടപടി. എന്നാല്‍ വി.എസിന്റെ പരാതി പരിഗണിച്ച് കേന്ദ്രനേതൃത്വം നടപടി തടയുകയായിരുന്നു. അടുത്ത കേന്ദ്ര കമ്മറ്റിയോഗം വിഷയം പരിഗണിച്ചതിനു ശേഷം മാത്രമേ ഔദ്യോഗിക പ്രഖ്യാപനം പാടുളളുവെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.
സുരേഷ് പാലക്കാട് കല്‍മണ്ഡപം ബ്രാഞ്ചിലും ശശിധരന് മലപ്പുറം പുലമന്തോള് ബ്രാഞ്ചിലും ബാലകൃഷ്ണന് കന്റോണ്‍മെന്റ് ബ്രാഞ്ചിലും അംഗങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: