ന്യൂദല്‍ഹി: ദല്‍ഹി ബസിലെ കൂട്ടബലാത്സംഗക്കേസിലെ മുഖ്യപ്രതിയും ബസ് ഡ്രൈവറുമായ രാം സിങ്ങിന്റെ വീട്ടില്‍ ബോംബ് വയ്ക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. സൗത്ത് ദല്‍ഹി ആര്‍കെ പുരത്തെ ചേരിയിലെ വീട്ടിലാണു ബോംബ് വച്ചത്. ബൈക്കില്‍ രണ്ടു പേര്‍ക്കൊപ്പമെത്തിയായിരുന്നു ബോംബ് വയ്ക്കാന്‍ ശ്രമിച്ചത്.
പ്രദേശവാസികള്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളില്‍ നിന്നു രണ്ടു പെട്രോള്‍ ബോംബുകള്‍ കണ്ടെടുത്തു. മറ്റുള്ളവര്‍ക്കായി അന്വേഷണം തുടരുന്നു. രാം സിങ്ങും സഹോദരന് മുകേഷുമടക്കം ആറു പ്രതികളാണു കേസിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: