തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം, പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജനുവരി എട്ടിന് ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്താനിരിക്കുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ വിളിച്ച ചര്‍ച്ച പരാജയപ്പെട്ടു.
ശമ്പള പരിഷ്ക്കരണം പത്തു വര്‍ഷത്തിലൊരിക്കല്‍ മതിയെന്ന എക്സ്പെന്‍ഡിച്ചര്‍ കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യോഗത്തില്‍ പറഞ്ഞു. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ശമ്പളം പരിഷ്കരിക്കുന്ന ഇപ്പോഴത്തെ രീതി മാറ്റില്ലെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍ പങ്കാളിത്ത പെന്ഷന് നിര്‍ത്തലാക്കണമെന്ന സര്‍വീസ് സംഘടനകളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പ്രതിനിധികളെ അറിയിച്ചു. പങ്കാളിത്ത പെന്ഷന് ഇപ്പോഴത്തെ ജീവനക്കാര്‍ക്ക് യാതൊരു പ്രശ്നവും ഉണ്ടാക്കില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല.
പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ നേരത്തെ ഡയസ്നോണ്‍ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: