കൊച്ചി: വ്യാസനും കാളിദാസനും ശേഷം നാം കാണുന്ന അത്രയും വലിയ കവിയാണ് മേല്‍പ്പത്തൂര്‍ ഭട്ടതിരിപ്പാടെന്നും അദ്ദേഹത്തിന്റെ നാരായണീയത്തിലുടനീളം കാണുന്ന അദ്വൈത സിദ്ധാന്തം-സംസാര ജീവിതത്തെ തന്നെ ഒരു രോഗമായി കണ്ട അദ്ദേഹം ആ രോഗവിമുക്തിക്കുള്ള ചികിത്സയാണ് നാരായണീയത്തിലൂടെ ലോകത്തിന് സമ്മാനിച്ചതെന്ന് തുറവൂര്‍ വിശ്വംഭരന് പറഞ്ഞു. പാവക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീ മന്നാരായണീയ മഹോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശെങ്കാലിപുരം കേശവദീക്ഷിതര്, ഇന്ദിരാ കൃഷ്ണകുമാര്‍, കണ്ടമംഗലം സുബ്രഹ്മണ്യന് നമ്പൂതിരി എന്നിവര്‍ പ്രഭാഷണം നടത്തി.
സമ്മേളനത്തില്‍ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, പി.കെ.നന്ദനവര്‍മ്മ, പി.ഐ.ശങ്കരനാരായണന്, അയ്മനം രവീന്ദ്രന്, നാരായണീയത്തെയും ഗുരുവായൂരപ്പനെയും കുറിച്ചുള്ള സ്വന്തം കവിതകള്‍ അവതരിപ്പിച്ചു.
സത്യസായി മഹോത്സവം ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടകനെ മുന്‍ ശബരിമല ഗുരുവായൂര്‍ മേല്‍ശാന്തി ഏഴിക്കോട്മന ശശി നമ്പൂതിരി ആദരിച്ചു. ഭഗവാന്റെ കൂടെ ഭഗവാനിലേക്ക് എന്ന പ്രത്യേക പരിപാടി സത്യസായി ഓര്ഗനൈസേഷന് കേരള അവതരിപ്പിച്ചു. കൃഷ്ണകൃപാ സാഗരം എന്ന ഇംഗ്ലീഷ് നാടകവും രമേശ് സദാശിവന് പാര്‍ട്ടിയുടെ ഭജനയും ഉണ്ടായിരുന്നു. എ.പി.രാമചന്ദ്രന് പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: