കൊച്ചി: ദേശീയഗാനത്തെ അവഹേളിച്ചെന്ന കേസില്‍ കേന്ദ്ര സഹമന്ത്രി ശശി തരൂരിന് കുറ്റപത്രം നല്‍കുന്നതിന് സ്റ്റേയില്ലെന്ന് ഹൈക്കോടതി. സ്റ്റേ ചെയ്യണമെന്ന തരൂരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. എന്നാല്‍ ശശി തരൂരിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തില്ല. നാളെയാണ് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്.
നേരത്തെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറിയിരുന്നു. ജസ്റ്റിസ് പി.ആര് രാമചന്ദ്രന്‍നായരുടെ ബഞ്ചാണ് വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയത്. പിന്മാറ്റത്തിന്റെ കാരണം വ്യക്തമല്ല. ഇതേതുടര്‍ന്ന് ജസ്റ്റീസ് വി.കെ.മോഹനനാണ് ഹര്‍ജി പരിഗണിച്ചത്. തരൂര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍ കോടതി നിരാകരിച്ചു.
തരൂരിനെതിരായുള്ള വിചാരണാ നടപടികള്‍ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് നടക്കുന്നത്. ഇന്നലെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തരൂര്‍ ഹൈക്കോടതിയെ സമീപിച്ചത്.
2008 ഡിസംബര്‍ 16 ന് ലേ മെറിഡിയന് ഹോട്ടലില്‍ ഫെഡറല്‍ ബാങ്ക് സംഘടിപ്പിച്ച ഹോര്‍മിസ് ഫൗണ്ടേഷന് സെമിനാറില്‍ ദേശീയ ഗാനം പാടുമ്പോള്‍ വലതു കൈ ഇടതു നെഞ്ചില്‍ ചേര്‍ത്തുവച്ച് ചൊല്ലാന്‍ നിര്‍ദ്ദേശിച്ചുവെന്നാണ് തരൂരിനെതിരായ പരാതി. പൊതുപ്രവര്‍ത്തകനായ ദേശി ജോയി കൈതാരമാണ് ഹര്ജിക്കാരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: