കാനോ: നൈജീരിയയില്‍ സൈന്യവും ഇസ്ലാം ഭീകര സംഘടനയായ ബൊകോ ഹറാമും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികനും 13 ഭീകരരും അടക്കം 14 പേര് കൊല്ലപ്പെട്ടു. മൈദുഗുരിയിലെ നഗരത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. 2009 മുതല്‍ നൈജീരിയയുടെ വടക്കന്‍ പ്രദേശത്തും മധ്യപ്രദേശത്തും നടന്ന ആക്രമണങ്ങളില്‍ ഏകദേശം 3000 ആളുകള്‍ കൊല്ലപ്പെട്ടു എന്നാണ് കണക്കുകള്‍ പറയുന്നത്.
കഴിഞ്ഞ ആഴ്ച മൈദിഗുരിയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ബൊകോ ഹറാം തീവ്രവാദികള്‍ ആക്രമണം നടത്തുകയും ആക്രമണത്തില്‍ 15 ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുകയും ഉണ്ടായി. ആഫ്രിക്കയിലെ ഏറ്റവും പ്രശസ്തമായതും എണ്ണ ഉദ്പാതന രംഗത്തെ പ്രമുഖ രാജ്യവുമായ നൈജീരിയ മതഭൂരിപക്ഷാടിസ്ഥാനത്തില് രണ്ടായി തരംതിരിഞ്ഞിട്ടുണ്ട്.
മുസ്ലീം ജനത കൂടുതലുള്ള വടക്കന്‍ പ്രദേശമെന്നും ക്രിസ്ത്യന്‍ ജനസംഖ്യ കൂടുതലുള്ള തെക്കന്‍ പ്രദേശമെന്നുമാണ് അത്. നൈജീരിയ മുസ്ലീം രാജ്യമാണ് എന്ന് സ്ഥാപിക്കാനുള്ള തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ രാജ്യത്തിലെ ക്രിസ്ത്യന്‍ ജനതയുടെ ജീവന് ഭീഷണിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: