വാഷിങ്ടണ്‍: തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ് ആശുപത്രി വിട്ടു. അവര്‍ ഉടന്‍ തന്നെ സുഖം പ്രാപിക്കുമെന്നു ന്യൂയോര്‍ക്ക് പ്രസ്ബെറ്റെരിയന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
അടുത്തയാഴ്ചയോടെ ഹിലരി പൂര്‍ണമായും ഔദ്യോഗിക കാര്യങ്ങളില്‍ മുഴുകുമെന്നും വക്താവ് പറഞ്ഞു. ഡിസംബര്‍ 31നാണ് ഹിലരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭര്‍ത്താവും യു.എസ് മുന്‍ പ്രസിഡന്റുമായ ബില്‍ ക്ലിന്റണും മകള്‍ ചെല്സിയയ്ക്കും ഒപ്പമാണ് ഹിലരി ആശുപത്രി വിട്ടത്.
വലതു ചെവിക്കു പുറകില്‍ തലച്ചോറിനും തലയോട്ടിക്കും ഇടയില്‍ രക്തം കട്ടപിടിച്ചത്. ഇതേത്തുടര്‍ന്നു ഞായറാഴ്ച ഇവര്‍ കുഴഞ്ഞു വീഴുകയായിരുന്നു. അസുഖത്തെ തുടര്‍ന്ന് ഡിസംബര്‍ ഏഴിനു ശേഷം ഹിലരി പൊതുപരിപാടിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: