കോട്ടയം: ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ രൂക്ഷവിമര്‍ശനവുമായി സി.പി.എം ഇടുക്കി മുന്‍ ജില്ലാസെക്രട്ടറി എം.എം മണി രംഗത്തെത്തി. ഒരു അലവലാതിയെ ആണ് ആഭ്യന്തരമന്ത്രിയായി കോണ്‍ഗ്രസ് നിശ്ചയിച്ചതെന്ന് മണി പറഞ്ഞു. മുഖ്യമന്ത്രിയുടെ ആസനം താങ്ങുകയാണ് ആഭ്യന്തരമന്ത്രിയുടെ പണിയെന്നും മണി പറഞ്ഞു.
സി.പി.എമ്മുകാരെ തകര്‍ക്കാനാണ് തിരുവഞ്ചൂരിന്റെ ശ്രമം. ടി.പി വധക്കേസില്‍ വഴിവക്കില്‍ നിന്ന് സോഡ കുടിച്ചവരെപ്പോലും പ്രതിയാക്കുകയായിരുന്നുവെന്നും മണി കുറ്റപ്പെടുത്തി. കോട്ടയത്ത് സി.പി.എമ്മിന്റെ ഭൂസംരക്ഷണ സമര വേദിയിലായിരുന്നു എം എം മണിയുടെ പ്രതികരണം.
അഞ്ചേരി ബേബി വധക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞ എം.എം മണി ഇന്നലെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: