തിരുവനന്തപുരം: പാറശാലയ്ക്കു സമീപം പതിയാന്വിളയില് എക്സൈസ് സംഘം 1435 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. പച്ചക്കറി വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച സ്പിരിറ്റ് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണു പിടികൂടിയത്. തിരുവനന്തപുരം എക്സൈസ് കമ്മിഷണറുടെ സ്പെഷ്യല്‍ സ്ക്വാഡ് ഇന്‍സ്പെക്റ്റര്‍ അനില്‍ കുമാറും സംഘവുമാണ് നിര്‍ത്താതെ പോയ മിനി ലോറിയെ പിന്തുടര്ന്നു സ്പിരിറ്റ് പിടികൂടിയത്.
വാഹനത്തിലുണ്ടായിരുന്നവര്‍ ഓടി രക്ഷപെട്ടു. 35 ലിറ്റര്‍ വീതം കൊള്ളുന്ന 11 കന്നാസുകളിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. പിടികൂടിയ സ്പിരിറ്റ് അമരവിള എക്സൈസ് റേഞ്ച് ഓഫിസിലെക്കു മാറ്റി. തമിഴ്നാട്ടിൽ നിന്ന് കൊല്ലത്തേക്കാണ് സ്പിരിറ്റ് കൊണ്ടുപോയത്. കെ.എല്‍ 02 7369 എന്ന ലോറി എക്സൈസ് വിഭാഗം കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: