ആലപ്പുഴ: മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ സദാചാര ബോധത്തില്‍ സംശയമുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മന്ത്രിയുടെ സ്വഭാവ ശുദ്ധിയെക്കുറിച്ചു ജനങ്ങള്‍ക്കിടയിലും സംശയവും ആശങ്കയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത്രയധികം നന്മകള് ചെയ്ത പിതാവിനു മകനില്‍ നിന്ന് നീതിയോ, ധര്‍മോ ലഭിച്ചില്ല. ആര്. ബാലകൃഷ്ണ പിള്ളയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണു വെള്ളാപ്പള്ളി ഇങ്ങനെ പ്രതികരിച്ചത്. ആലപ്പുഴയിലെ വെള്ളാപ്പള്ളിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും തമ്മില്‍ ഇത്തരമൊരു കൂടിക്കാഴ്ചയ്ക്ക് വേദിയൊരുങ്ങിയത്.
രാജാവ് നന്നായെങ്കില്‍ മാത്രമേ പ്രജകളും നന്നാകൂ. ഗണേഷിന്റെ സ്വഭാവ ശുദ്ധിയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്കകള്‍ ഉണ്ട്. പാര്‍ട്ടി പറഞ്ഞാല്‍ കേള്‍ക്കാത്ത ഗണേഷ് അച്ഛന് പറഞ്ഞാലെങ്കിലും കേള്‍ക്കേണ്ടതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വളര്‍ത്തിവലുതാക്കിയ മക്കളില്‍ നിന്ന് നീതിയോ ന്യായമോ ധര്‍മമോ തിരികെ കിട്ടാത്തതിന്റെ വേദന ബാലകൃഷ്ണപിള്ള അനുഭവിക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: