കൊച്ചി: ശബരിമലയില്‍ കുടിവെള്ളത്തിന് അമിതവില ഈടാക്കുന്നത് തടയണമെന്ന് ഹൈക്കോടതി. കുപ്പിവെള്ളത്തിന്റെ വിലയും കുപ്പിയൊന്നിന് 15രൂപയില്‍ കൂടരുത്. ഇതുസംബന്ധിച്ച് കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലാ കളക്ടര്‍മാരോട് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
ശബരിമലയില്‍ പരിസ്ഥിതി വികസന സമിതിയുടെ നേതൃത്വത്തില്‍ കൂടിയ നിരക്കിലാണ് ഭക്തര്‍ക്ക് കുടിവെള്ളം നല്‍കിവരുന്നത്. പരമ്പരാഗത കാനനപാതയിലൂടെ സഞ്ചരിക്കാനുള്ള വിലക്ക് തിരക്കു കൂടിയ സാഹചര്യത്തില്‍ ഹൈക്കോടതി പിന്‍വലിച്ചു. എന്നാല്‍ ഈ യാത്രകള്‍ പോലീസ് കര്‍ശനമായി നിരീക്ഷിക്കണം.
ഒരുക്കുഴി ഭാഗങ്ങളില്‍ പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തണം. വരള്‍ച്ച വരുന്ന സാഹചര്യത്തില്‍ കുന്നാര്‍ ഡാമിലെ ജലവും ഉപയോഗപ്പെടുത്താന്‍ ജലവിഭവ വകുപ്പ് തീരുമാനമെടുക്കണം. ശബരിമല സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് നടന്നു. ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി.രാധാകൃഷ്ണനും എ.വി.രാമകൃഷ്ണപിള്ളയുമാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: