കോതമംഗലം: പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ അയല്‍വാസികളായ അച്ഛനെയും രണ്ട് ആണ്മക്കളെയും പോലീസ് അറസ്റ്റുചെയ്തു. കോതമംഗലം പുതുപ്പാടി വെള്ളിപ്പനയില് കുര്യാക്കോസ് (70), മക്കളായ ബേസില്‍ കുര്യാക്കോസ് (25), ബെബിന്‍ കുര്യാക്കോസ് (22) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ്ചെയ്തത്.
അയല്‍വാസികളും സുഹൃത്തുക്കളുമായ രണ്ടുപേരുടെ ആറും ഒമ്പതും വയസുള്ള എല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥിനികളെയാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി മിഠായിയും മധുരപലഹാരങ്ങളും നല്കി പ്രലോഭിപ്പിച്ച് പീഡിപ്പിച്ചത്. ഓട്ടോറിക്ഷയില്‍ അടുത്തുളള ആളൊഴിഞ്ഞ വീട്ടിലെ സ്വന്തം വീട്ടിലും നിരന്തരം കൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗികപീഡനം നടത്തിവരികയായിരുന്നു. സ്കൂളില്‍ കുട്ടികളുടെ അസ്വാഭാവിക പെരുമാറ്റം ശ്രദ്ധിച്ച അധ്യാപികമാര്‍ ഇവരെ വിളിച്ച് വിവരമന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന പീഡനകഥ പുറത്തറിയുന്നത്. പ്രതികളുടെ സ്വന്തം ഓട്ടോറിക്ഷയില്‍ കുട്ടികളെ കൊണ്ടുപോയി മിഠായിയും മധുരപലഹാരങ്ങളും നല്‍കിയും അശ്ലീല സിഡികള്‍ കാണിച്ചും പ്രലോഭിപ്പിച്ചാണ് നിരവധിതവണ പീഡപ്പിച്ചതത്രേ. പീഡനവിവരമറിഞ്ഞ സ്കൂര്‍ അധികൃതര്‍ രണ്ട് കുട്ടികളെയും രക്ഷിതാക്കളെയും സ്കൂളില്‍ വിളിച്ചുവരുത്തി വിവരം പോലീസിനെ രഹസ്യമായി അറിയിക്കുകയും തുടര്‍ന്ന് പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച രാത്രിയില്‍ അറസ്റ്റിലായ പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും പ്രതികളുടെ ഫോട്ടോകളും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്താതെ നേരിട്ട് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനുള്ള പോലീസിന്റെ വ്യഗ്രതയില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. കോതമംഗലത്തെ മുന്‍ മുനിസിപ്പല്‍ ചെയര്‍മാനായ അഭിഭാഷകനും ഉന്നത കോണ്‍ഗ്രസ് നേതാക്കളും കേസ് ഒതുക്കാന്‍ ശ്രമിക്കുന്നതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: