ആലപ്പുഴ: മാവേലിക്കര പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഡാമിയനെ (53) തൂങ്ങിമരിച്ച നിലയില്‍കണ്ടെത്തി. വീടിനോട് ചേര്‍ന്നുള്ള പേര മരത്തിലാണ് ഡാമിയന്റെ മൃതദേഹം കണ്ടെത്തിയത് നിരോധിത സംഘടനകളുമായി ബന്ധപ്പെട്ടു യോഗം ചേര്‍ന്നവരുടെ പേരില്‍ കഴിഞ്ഞ ദിവസം ഡാമിയന്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനുശേഷം ഫോണിലൂടെ നിരന്തരം ഭീഷണിയുണ്ടായിരുന്നതായി ഇദ്ദേഹം സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. കൂടാതെ ഉന്നത ഉദ്യോഗസ്ഥരുടെ മാനസിക പീഡനവും ഡാമിയനെ തളര്‍ത്തിയിരുന്നതായി സൂചനയുണ്ട്.
പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ജോലിക്ക് പോകാനായി പുലര്‍ച്ചെ ഭാര്യ ഷെര്‍ളി ഉണര്‍ന്ന് നോക്കിയപ്പോള്‍ ഡാമിയനെ കണ്ടില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ ആറരയോടെ വീട്ടുപരിസരത്തെ മരത്തില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ മാവേലിക്കര ഗവ.ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് ഡാമിയന്‍ വീട്ടിലെത്തിയത്.
പോസ്റ്റുമോര്‍ട്ടത്തിനുശേഷം മാവേലിക്കര പോലീസ് സ്റ്റേഷനില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. പിന്നീട് പ്രായിക്കരയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. ചെറുകോല്‍ ഗവ. മോഡല്‍ യു.പി സ്കൂള്‍ അധ്യാപികയാണ് ഭാര്യ ഷെര്‍ളി. എം ടെക് വിദ്യാര്‍ത്ഥി ഷിജോ, ബി.ടെക് വിദ്യാര്‍ത്ഥി ഡേവിസണ്‍ എന്നിവര്‍ മക്കളാണ്.
മാവോയിസ്റ്റ് അന്വേഷണം ഏറ്റെടുത്തതുമുതല്‍ മാനസിക വിഷമത്തിലായിരുന്നു ഡാമിയനെന്ന് പറയപ്പെടുന്നു. അന്വേഷണത്തില്‍ ഒപ്പമുണ്ടായിരുന്ന മാവേലിക്കര സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥയ്ക്കും ഫോണിലൂടെ ഭീഷണിയുണ്ടായിരുന്നതായി സൂചനയുണ്ട്. പിടിച്ചുനില്ക്കാന് കഴിയാതെ വന്നാല്‍ താന്‍ ജീവനൊടുക്കുമെന്ന് സഹപ്രവര്‍ത്തകരോട് ഇവര്‍ പറഞ്ഞതായി അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: