കണ്ണൂര്‍: ധര്‍മ്മടത്ത് പതിമൂന്ന് വയസ്സുകാരി പീഡനത്തിനിരയായ സംഭവത്തില്‍ സി.പി.എം നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍ ബ്രാഞ്ച് സെക്രട്ടറി സുരേഷ് ബാബുവിനെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ നേരത്തെ പെണ്‍കുട്ടിയുടെ അച്ഛനെയും സഹോദരനെയും അമ്മാവനെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു.
പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് സുരേഷ് ബാബുവിന് എതിരെയുള്ള കേസ്. ഇന്നു രാവിലെ തലശേരി ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ സുരേഷ് ബാബുവിനോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. സ്റ്റേഷനിലെത്തിയ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സുരേഷ് ബാബുവിനെതിരേ ആരോപണം ഉണ്ടായ സാഹചര്യത്തില്‍ പാര്‍ട്ടി ഇയാളെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയിരുന്നു.
പെണ്‍കുട്ടിയെ കഴിഞ്ഞ രണ്ട് വര്‍ഷമായി നിരന്തരം ലൈംഗികപീഡനത്തിന് വിധേയമാക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അഛനും സഹോദരനും ഉള്‍പ്പെടെയുള്ളവരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സ്കൂള്‍ നേരത്തെ വിട്ടിട്ടും വീട്ടിലേക്ക് പോകാന്‍ പെണ്‍കുട്ടി വിസമ്മതിച്ചപോള്‍ അധ്യാപകര്‍ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറംലോകമറിഞ്ഞത്. തുടര്‍ന്ന കേസെടുത്ത പോലീസ് അച്ഛനേയും 15കാരനായ സഹോദരനേയും അമ്മാവനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റിലായ പെണ്‍കുട്ടിയുടെ അമ്മാവന് സുധീര്‍ ബാബു പിന്നീട് ആശുപത്രിയില്‍ വച്ച് മരിച്ചു. ആണ്ടല്ലൂര്‍ സ്വദേശിയായ ഇയാളെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: