കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തെ നേരിടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജോലി ചെയ്യാന്‍ തയ്യാറായവരെ തടഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും അനിശ്ചിതകാല പണിമുടക്ക് നാളെ മുതല്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
പങ്കാളിത്ത പെന്ഷന് നടപ്പാക്കാനുള്ള ഉത്തരവ് പിന്‍വലിക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത്. പണിമുടക്ക് അനാവശ്യമാണ്. ങ്കാളിത്ത പെന്ഷന് പദ്ധതി മറ്റു സംസ്ഥാനങ്ങളില്‍ നടപ്പാക്കിയതാണ്. അതിനെ എതിര്‍ക്കുന്നത് എന്തു കൊണ്ടാണെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിലവിലെ ജീവനക്കാരെ പദ്ധതി ബാധിക്കില്ലെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സമരം ചെയ്യുന്ന ജീവനക്കാര്‍ക്ക് ഡയസ്നോണ്‍ ഏര്‍പ്പെടുത്തും. സമരത്തിന്റെ പേരില്‍ അക്രമം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എയര്‍കേരള പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ല. പദ്ധതി തുടങ്ങുന്നതിന് അഞ്ചു വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തി പരിചയം വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. കേരളത്തെ സംബന്ധിച്ച് അത് സാദ്ധ്യമല്ലെന്ന് സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഇതൊന്നുമില്ലാതെ എയര്‍ഇന്ത്യയുടെ കമ്പനിയായ എയര്‍ഇന്ത്യ എക്സ്പ്രസിന് വിമാന സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ കേരളത്തിനും വിമാന സര്‍വീസ് നടത്താന്‍ യോഗ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: