റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്ജ്ജുന് മുണ്ടെ രാജിവച്ചു. രാജിക്കുമുമ്പ് നിയമസഭ പിരിച്ചുവിടാന്‍ മുഖ്യമന്ത്രി ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. ബി.ജെ.പി നേതൃത്വം നല്കുന്ന അര്ജുന് മുണ്ട മന്ത്രിസഭയ്ക്കുള്ള പിന്തുണ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) പിന്‍വലിച്ച സാഹചര്യത്തില്ലാണ് മുഖ്യമന്ത്രി ഗവര്‍ണറോട് ശുപാര്‍ശ ചെയ്തത്.
ഇന്നലെയാണ് സര്‍ക്കാരിനുള്ള പിന്തുണ ജെ എം എം പിന്‍വലിച്ചത്. മന്ത്രിസഭാ യോഗത്തില്‍ പ്രശ്നം ചര്‍ച്ച ചെയ്ത ശേഷമാണ് മുണ്ടെ ഗവര്‍ണര്‍ക്ക് മന്ത്രിസഭ പിരിച്ചു വിടാനുള്ള ശുപാര്‍ശ നല്‍കിയത്. മന്ത്രിസഭാ യോഗത്തില്‍ ബിജെപിയില്‍ നിന്നും ഓള് ജാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയനില്‍ നിന്നുമുള്ള മന്ത്രിമാര്‍ പങ്കെടുത്തു. ജെഎംഎമ്മില്‍ നിന്നുള്ള മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തില്ല.
അതേ സമയം ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ജെഎംഎം എംഎല്‍എമാര്‍ ഇന്ന് ഗവര്‍ണറെ കണ്ട് മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിക്കുന്നത് ഔദ്യോഗികമായി അറിയിക്കും. 82 അംഗ നിയമസഭയില്‍ 18 അംഗങ്ങള്‍ വീതമാണ് ബിജെപിക്കും ജെഎംഎമ്മിനുമുള്ളത്.
ഇന്നലെ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ജെഎംഎം നേതാവ് ഷിബു സോറന് മുണ്ടെ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: