കൊച്ചി: ഐ.എസ്.ആര്.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് മുന്‍ ശാസത്രജ്ഞന് നമ്പി നാരായണന് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനും മൂന്ന് ഉദ്യോഗസ്ഥര്‍ക്കും നോട്ടീസ് അയച്ചു. കേസ് അന്വേഷിച്ച സിബി മാത്യൂസ്, കെ.കെ.ജോഷ്വ, എസ്.വിജയന് എന്നിവര്‍ക്കാണ് നോട്ടീസ്.
കുറ്റക്കാരായ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവു റദ്ദാക്കണമെന്നും സിവില്‍, ക്രമിനല്‍ നിയമ പ്രകാരം നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവു പുറപ്പെടുവിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടിക്കു സിബിഐ ശുപാര്‍ശ ചെയ്തിരുന്നു.
എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് നമ്പി നാരായണന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ചാരക്കേസ് വ്യാജമാണെന്ന് സി.ബി.ഐ അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് നമ്പി നാരായണന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: