ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അഭിപ്രായം തേടി. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്ന കാര്യത്തില്‍ ഇതുവരെയും നിലപാട് അറിയിക്കാത്ത സംസ്ഥാനങ്ങളോട് ആരോഗ്യവകുപ്പ് മുഖേന ഉടന്‍ നിലപാട് അറിയിക്കാനും ചീഫ് ജസ്റ്റീസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു.
കേസില്‍ അന്തിമവാദം ഫെബ്രുവരി 19ന് സുപ്രീംകോടതിയില്‍ നടക്കും. ഡി.വൈ.എഫ്.ഐയാണ് ഹര്‍ജി നല്‍കിയത്. സ്റ്റോക്ഹോം കണ്വെന്ഷന് വ്യവസ്ഥകള്‍ പ്രകാരം രണ്ട് വര്‍ഷത്തേയ്ക്ക് കൂടി രാജ്യത്ത് എന്റോസള്ഫാന് ഉപയോഗം അനുവദിക്കണമെന്ന് ഐസിഎംആര്‍ വിദഗ്ധസമിതി ശുപാര്‍ശ ചെയ്തിരുന്നു.
എന്നാല്‍ നിരോധനം തുടരണമെന്നാണ് ഹര്‍ജിക്കാരായ ഡിവൈഎഫ്ഐയുടെ ആവശ്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: