മുംബൈ: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന് ശ്രീകാന്ത് ജോഷി (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ മുംബൈയിലായിരുന്നു അന്ത്യം. ഹിന്ദുസ്ഥാന്‍ സമാചാര്‍ എന്ന വാര്‍ത്താവിതരണ ശൃംഖലയുടെ ഉപജ്ഞാതാവായിരുന്നു. ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖായും സേവനമനുഷ്ഠിച്ചിരുന്നു.
ബാലാ സാഹബ് ദേവറസ് ആര്‍എസ്എസ് സര്‍സംഘചാലക് ആയിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പഴ്സണല്‍ സെക്രട്ടറിയായിരുന്ന ജോഷി ദേവറസിനോടൊപ്പം ഭാരതം മുഴുവന്‍ യാത്ര ചെയ്തിട്ടുണ്ട്.
1936 ഡിസംബര്‍ 21ന് മുംബൈയില്‍ ജനിച്ച ശ്രീകാന്ത് ശങ്കര്‍ ജോഷിക്ക് രണ്ടുസഹോദരന്മാരും ഒരു സഹോദരിയും ഉണ്ട്. സാമ്പത്തിക ശാസ്ത്രത്തില്‍ ഡിഗ്രിയെടുത്ത ശേഷം കുറച്ചുകാലം എല്‍ഐസിയിലും കോപ്പറേറ്റീവ് ബാങ്കിലും ജോലി ചെയ്തിരുന്നു. ശിവരായ് ജി തേലങ്ക് എന്ന മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പ്രേരണയില്‍ 1960ല്‍ പ്രചാരകനായി മഹാരാഷ്ട്രയിലെ നന്ദേദ് എന്ന സ്ഥലത്ത് പ്രവര്‍ത്തനം തുടങ്ങി. 1963ല്‍ ആസാമിലെ തേജ്പൂര്‍ വിഭാഗിലും 1971 മുതല്‍ 1986 വരെ ആസാം പ്രാന്തപ്രചാരകനായും പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ ആസാമില്‍ വിശാല ഹിന്ദുസമ്മേളനം സംഘടിപ്പിക്കുന്നതിനും കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രകാര്യാലയത്തിലും പ്രവര്‍ത്തിക്കുകയുണ്ടായി.
മുംബൈയിലെ പിതൃസ്മൃതി കാര്യാലയത്തില്‍ അന്ത്യദര്‍ശനത്തിന് അഖില ഭാരതീയ സര്‍കാര്യവാഹ് ഭയ്യാജി ജോഷി, മറ്റ് സംഘ അധികാരികളും എത്തിയിരുന്നു. ദാദര്‍ ശ്മശാനത്തില്‍ ബുധനാഴ്ച്ച വൈകിട്ട് സംസ്കാര ചടങ്ങുകള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: