ന്യൂദല്‍ഹി: സ്ത്രീപീഡനക്കേസുകളില്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന് സുപ്രീംകോടതി. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസുകളിലാണ് നടപടി. സൂര്യനെല്ലി കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റീസ് അല്‍ത്തമാസ് കബീറാണ് ഇക്കാര്യമറിയിച്ചത്.
സൂര്യനെല്ലിക്കേസില്‍ കേസില്‍ അന്തിമവാദം തുടങ്ങുന്നതിനുള്ള തിയതി സുപ്രീംകോടതി ഒരാഴ്ചയ്ക്കകം തീരുമാനിക്കും. അന്തിമവാദം തുടങ്ങുന്നതിനെപ്പറ്റി കേസിലെ കക്ഷികള്‍ ബെഞ്ചിന്റെ ശ്രദ്ധയില്‍പെടുത്തിയപ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 2004-2005 മുതലുള്ള സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമ കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്. ഈ കേസുകള്‍ ഉടന്‍ പരിഗണിക്കാനാണ് കോടതിയുടെ തീരുമാനം.
ദല്‍ഹി കൂട്ടുമാനഭംഗത്തിന് ശേഷം സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകള്‍ പരിഗണിക്കുന്നതിനായി അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്ന് ഹൈക്കോടതികള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. സൂര്യനെല്ലി കേസില്‍ ആരോപണവിധേയരായിരുന്ന 35 പേരില്‍ 34 പേരെയും വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ പീഡനത്തിനിരയായ പെണ്‍കുട്ടിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
അപ്പീല്‍ 2005 നവംബര്‍ 11 നാണ് സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചത്. അഭിഭാഷകന് സുഖമില്ലാത്തതിനാല്‍ കേസ് പരിഗണിക്കുന്നത് മൂന്നു മാസത്തേക്ക് നീട്ടിവെയ്ക്കണമെന്ന പ്രതികളുടെ ആവശ്യം കഴിഞ്ഞ ആഴ്ച കോടതി തള്ളിയിരുന്നു. എട്ടു വര്‍ഷമായി കേസിന്റെ നടപടികള്‍ നീട്ടിക്കൊണ്ടുപോയതില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി വിചാരണ ഉടന്‍ തുടങ്ങണമെന്നും നിര്‍ദേശിക്കുകയായിരുന്നു.
1996 ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 40 ദിവസത്തോളം പീഡിപ്പിച്ച കേസില്‍ 35 പ്രതികളാണ് ഉണ്ടായിരുന്നത്. പ്രധാന പ്രതി ധര്മരാജന് വിചാരണക്കോടതി ജീവപര്യന്തം തടവ് വിധിച്ചെങ്കിലും ഹൈക്കോടതി അത് അഞ്ച് വര്‍ഷമാക്കി ചുരുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: