കൊച്ചി: കേരള ഷോപ്പ് വെല്‍ഫയര്‍ ബോര്‍ഡില്‍ 2007ല്‍ നിയമനം ലഭിച്ചവരെ യാതൊരു കാരണവും കൂടാതെ പുറത്താക്കിയ സംഭവത്തില്‍ ഹൈക്കോടതി യുഡിഎഫ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. പുറത്താക്കപ്പെട്ട 13 പേര് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് വിനോദ്ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് സര്‍ക്കാരിനോട് വിശദീകരണവും തേടി.
ഇങ്ങനെ തൊഴിലാളികളെ പുറത്താക്കിയാല്‍ അവരെങ്ങോട്ടു പോകുമെന്ന് ഹൈക്കോടതി ചോദിച്ചു. ജീവനക്കാരില്ലാതെ ബോര്‍ഡ് എങ്ങനെ പ്രവര്‍ത്തിക്കും ? സര്‍ക്കാരുകള്‍ മാറുന്നതനുസരിച്ച് ജീവനക്കാരെ മാറ്റുന്നത് ശരിയായ നടപടിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സംഭവത്തെക്കുറിച്ച് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: