ന്യൂദല്‍ഹി: പ്രഥമ ഹോക്കി ഇന്ത്യ ലീഗിനു നാളെ ആരംഭം. ഇന്ത്യന്‍ ഹോക്കിക്ക് പുത്തന്‍ ഊര്‍ജം പകരുമെന്നു പ്രതീക്ഷിക്കപ്പെടുന്ന ലീഗില്‍ അഞ്ചു ടീമുകള്‍ മാറ്റുരയ്ക്കും. ഫെബ്രുവരി പത്തിന് ചാമ്പ്യന്‍ഷിപ്പ് സമാപിക്കും.
ദല്‍ഹി വേവ് റൈഡേഴ്സ്, മും ബൈ മജീഷ്യന്‍സ്, പഞ്ചാബ് വാരിയേഴ്സ്, റാഞ്ചി റൈനോസ്, യുപി വിസാര്‍ഡ്സ് എന്നിവയാണു ഐപിഎല്‍ മാതൃകയിലെ ഹോക്കി ലീഗിലെ മത്സരാര്‍ഥികള്‍. ആറു ടീമുകള്‍ ചാമ്പ്യന്ഷിപ്പിനുണ്ടാവുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ബാംഗളൂരു കേന്ദ്രീകരിച്ച ഫ്രാഞ്ചൈസി വാങ്ങാന്‍ ആരും തയാറായില്ല. ഓരോ ടീമിലും 10 വിദേശികളടക്കം 24 കളിക്കാരുണ്ടാവും. ഓസ്ട്രേലിയന്‍ താരങ്ങളായ ഗ്ലെന്‍ ടര്‍ണര്‍ (മുംബൈ മജീഷ്യന്‍സ്), ജാമി ഡയര്‍(പഞ്ചാബ് വാരിയേഴ്സ്) എന്നിവരാണ് മുഖ്യ ആകര്ഷണങ്ങള്. മലയാളി ഗോള്‍ കീപ്പര്‍ പി.ആര്. ശ്രിജേഷിന് മുംബൈ മജിഷ്യന്സിലാണ്് ഇടം. ടീമുകളെല്ലാം ഹോം- എവേ അടിസ്ഥാനത്തില്‍ പരസ്പ്പരം രണ്ടു തവണ ഏറ്റുമുട്ടും. ആദ്യ നാലു സ്ഥാനങ്ങളിലെത്തുന്നവര്‍ സെമിയില്‍ ഇടം നേടും. പോയിന്റ് പട്ടികയിലെ ഒന്നാമന് നാലാം സ്ഥാനക്കാരനെയും രണ്ടാമന് മൂന്നാംസ്ഥാനക്കാരനെയുമാവും അവസാന നാലില്‍ നേരിടുക. ദല്‍ഹി വേവ് റൈഡേഴ്സും പഞ്ചാബ് വാരിയേഴ്സും തമ്മിലാണ് ഉദ്ഘാടനം മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: