കോട്ടയം: ജന്മഭൂമി പത്തനംതിട്ട ജില്ലാ ലേഖകന്‍ എസ്.സന്ദീപിന് നേരേ ആക്രമണം. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ പാമ്പാടി കൂരോപ്പടയിലുള്ള സന്ദീപിന്റെ വീടിനു മുന്നില്‍വെച്ചായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസങ്ങളില്‍ കൂരോപ്പടയിലും പരിസര പ്രദേശങ്ങളിലും സിപിഎം-ബിജെപി സംഘര്‍ഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ചതാണ് അക്രമത്തിനു കാരണമെന്ന് പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.
വീടിനു മുന്നില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായി സംസാരിക്കുമ്പോഴാണ് രണ്ടു ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം വടിവാളും കമ്പിവടിയുമായി ആക്രമിച്ചത്. ബൈക്കോടിച്ചു രക്ഷപ്പെട്ടതിനാല്‍ പരിക്കേറ്റില്ല. കമ്പിവടികൊണ്ടുള്ള അടിയേറ്റ് ബൈക്കിന്റെ ലൈറ്റുകള്‍ തകര്‍ന്നിട്ടുണ്ട്. അക്രമമുണ്ടായ ഉടന്‍ സന്ദീപ് കോട്ടയം എസ്പിയെയും പാമ്പാടി പോലീസ് സ്റ്റേഷനിലും ഫോണില്‍ വിവരം അറിയിച്ചു.
പത്തുമിനിറ്റോളം സ്ഥലത്ത് ഭീഷണിയുമായി അക്രമികള്‍ നിന്നിട്ടും പോലീസ് സ്ഥലത്തെത്താന്‍ തയ്യാറായില്ലെന്ന് ആരോപണമുണ്ട്.
ജന്മഭൂമി ലേഖകന്‍ നേരെ നടന്ന അക്രമത്തില്‍ കേരള പത്രപ്രവര്ത്തകയൂണിയന് കോട്ടയം ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. കുറ്റവാളികള്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യൂണിയന് ജില്ലാ പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യനും സെക്രട്ടറി ഷാലുമാത്യുവും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: