തിരുവനന്തപുരം: പങ്കാളിത്ത പെന്ഷന് ഏര്‍പ്പെടുത്തുന്നതിനെതിരെ ഇടതുപക്ഷ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ആറു ദിവസമായി നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമയും ധനകാര്യ മന്ത്രി കെ.എം. മാണിയുമായി സംഘടനാ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
അതേസമയം പങ്കാളിത്ത പെന്ഷന് പദ്ധതി ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. പങ്കാളിത്ത പെന്ഷന് പദ്ധതി നടപ്പാക്കിയതിനു ശേഷം എന്തെങ്കിലും പരാതി ഉണ്ടായാല്‍ അത് പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും. സമിതിയില്‍ സംഘടനാപ്രതിനിധികള്‍ ഉണ്ടാവില്ല. മിനിമം പെന്ഷന് ഉറപ്പു വരുത്തും. പെന്ഷന് ഫണ്ട് ട്രഷറിയില്‍ നിക്ഷേപിക്കാനുള്ള നടപടി സ്വീകരിക്കും. ഇപിഎഫ് നിക്ഷേപത്തില്‍ ലഭിക്കുന്ന തുകയേക്കാള്‍ മിനിമം പെന്ഷന് കുറയാന്‍ പാടില്ലെന്ന് പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ബില്‍ നിയമമാകുമ്പോള്‍ ഇക്കാര്യത്തിലും ഉറപ്പുണ്ടാകും.
2013 മാര്‍ച്ച് 31 വരെ സര്‍വീസില്‍ കയറുന്ന ജീവനക്കാര്‍ക്ക് സ്റ്റാറ്റ്യൂട്ടറി പെന്ഷന് തുടരുമെന്ന് പുതിയ ഉത്തരവില്‍ വീണ്ടും വ്യക്തമാക്കും. സമരത്തില്‍ പങ്കെടുത്തെന്ന കാരണത്താല്‍ ശിക്ഷാനടപടി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം അനുഭാവപൂര്‍വം പരിഗണിക്കും. ഓരോ കേസും പ്രത്യേകം പരിശോധിക്കും. എന്നാല്‍ അക്രമവും പൊതുമുതല്‍ നശിപ്പിക്കലുമായി ബന്ധപ്പെട്ട കേസുകളില്‍ പുനഃപരിശോധന ഉണ്ടാകില്ല.
കെ.എം. മാണിയുടെ വസതിയില്‍ നടന്ന ചര്‍ച്ചയിലെ തീരുമാനങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു. അതിനു ശേഷം ക്ലിഫ് ഹൗസിലെത്തിയ സമരനേതാക്കള്‍ മാണിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്തച്രിയുമായി ചര്‍ച്ച നടത്തിയ ശേഷമാണു യോഗം ചെര്‍ന്നു സമരം പിന്‍വലിച്ചത്. ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.പി. ജോയി, സമരസമിതി നേതാക്കളായ എ. ശ്രീകുമാര്‍, സി.ആര്. ജോസ് പ്രകാശ്, എം. ഷാജഹാന്, പി.എച്ച്.എം. ഇസ്മായില്‍, കെ. ശിവകുമാര്‍, എസ്. വിജയകുമാരന്‍ നായര്‍, കെ. നിസാറുദ്ദീന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: