കാഷ്മീര്‍: അതിര്‍ത്തിയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചേര്‍ന്ന ഇന്ത്യാ-പാക് ഫ്ലാഗ് മീറ്റിംങ്ങ് അവസാനിച്ചു. ജമ്മു കാശ്മീരിലെ പൂഞ്ചിലാണ് ഫ്ളാഗ് മീറ്റിങ് നടന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ബ്രിഗേഡിയര്‍ സി.എസ്. സന്ധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. സൈനികന്റെ തലവെട്ടിമാറ്റിയതടക്കം സൈനികര്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
പാക് സൈന്യം ഇന്ത്യക്കെതിരേ നടത്തുന്ന ആക്രമണങ്ങളില്‍ ഭീകര സംഘടനയായ ലഷ്കറിനു പങ്കുണ്ട്. ഇതിനായി ലഷ്കറിന്റെ സഹായം പാക്കിസ്ഥാനു ലഭിക്കുന്നുണ്ടെന്നും ഫ്ളാഗ് മീറ്റിങ്ങില്‍ പങ്കെടുത്ത പാക് പ്രതിനിധിയെ ഇന്ത്യ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: