പാലാ: രാജ്യത്തെ കാര്‍ഷിക വികസനത്തിന് ഗോസംരക്ഷണം അനിവാര്യമാണെന്ന് വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശിയും പ്രമുഖ ക്ഷീരകര്‍ഷകനുമായ സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍ അഭിപ്രായപ്പെട്ടു. മീനച്ചില്‍ ഹിന്ദുമഹാസംഗമത്തോടനുബന്ധിച്ച് ഇന്നലെ നടന്ന ഹരിതഭാരതം കര്‍ഷകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.
ഏറ്റവും വലിയ ജൈവസമ്പത്തും ആരോഗ്യസമ്പത്തുമാണ് പശുക്കള്‍. ഇവയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന് സ്വാമികള്‍ ഓര്‍മ്മപ്പെടുത്തി. തുടര്‍ച്ചയായ രാസവളപ്രയോഗം മണ്ണിന്റെ ഹരിതാഭയും ജൈവവിഭവങ്ങളു നഷ്ടപ്പെടുത്തി. ഇത് മണ്ണിനെ ഗ്രസിക്കുന്ന ക്യാന്‍സറാണ്.
ഗോഅധിഷ്ഠിത ഭവനങ്ങളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് ഗോശാലകളും ഉണ്ടാകണം. അതിന് സര്‍ക്കാരിന്റെ സഹായമുണ്ടാകണമെന്നും സ്വാമികള്‍ പറഞ്ഞു. ആര്‍എസ്എസ് സേവാപ്രമുഖ് കെ. കൃഷ്ണന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. മികച്ച കര്‍ഷകരായ മുരളി മോഹന ശര്‍മ്മ ഏഴാച്ചേരി, ചന്തു മീനച്ചില്‍, സുരേഷ് മീനച്ചില്‍ എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു. നാടന്‍ ഇനങ്ങളായ വെച്ചൂര്‍, കാസര്‍കോട്, കപില തുടങ്ങി വിവിധ ഇനം കന്നുകാലികളുടെയും കാര്‍ഷിക വിളകളുടെയും പ്രദര്‍ശനവു ഗോപൂജയും നടന്നു.
രാവിലെ നടന്ന വന്ദേവിവേകാനന്ദം പ്രഭാഷണപരമ്പരയില്‍ കെ.എന്‍ ശങ്കരന്‍കുട്ടി കുളപ്പുറത്ത്, ഡോ.ടി.ജി ശ്രീജിത്ത് നീലൂര്‍ എന്നിവരും വൈകിട്ട് സത്സംഗ സമ്മേളനത്തില്‍ കേസരി സഹമുഖ്യ പത്രാധിപര്‍ എന്‍. ആര് മധുവും വിഷയങ്ങള്‍ അവതരിപ്പിച്ചു. എ.കെ സോമശേഖരന്‍ തച്ചേട്ട്, ടി.എന്‍ രാജന്, ബിനു ഇടമറുക് എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ 7 ന് ഉപനിഷത്ത് പഠനം, 8 ന് വേദജപം സ്തോത്രങ്ങള്‍, 10 ന് വിവേകാനന്ദം പ്രഭാഷണപരമ്പര വിഷയം ചിക്കാഗോ മതമഹാസമ്മേളനം വിഷയാവതരണം : പ്രൊഫ. സി.എന്‍ പുരുഷോത്തമന്, 11.30 ന് ദ്വിഗ്വിജയം, വിഷയാവതരണം: വി. വീണ, 1 ന് അമൃതഭോജനം, ഉച്ചകഴിഞ്ഞ് 2 ന് വിവേകാനന്ദഭാരതം വിഷയം : യുക്തിചിന്തയും പ്രയോഗിക മതസങ്കല്പവും വിവേകാനന്ദനില്‍, വിഷയാവതരണം : വി.എം നാരായണപ്പണിക്കര്‍, 3.30 ന് വിഷയം സാമൂഹ്യപരിഷ്കര്‍ത്താവ്, വിഷയാവതരണം : ഏഴാച്ചേരി രാധാകൃഷ്ണന്, വൈകിട്ട് 5.30ന് ഭജന, 7 ന് സത്സംഗ സമ്മേളനം, പ്രഭാഷണം : എല്‍ ഗിരീഷ്. വിഷയം ഭാരതീയ ജീവിത ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: