കൊച്ചി: അഭയ കേസിലെ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. പൊതുപ്രവര്ത്തകന് ജോമോന് പുത്തന്‍പുരയ്ക്കല്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി. പ്രതികളായ തോമസ് കോട്ടൂര്‍, ജോസ് പുതൃക്കയില്‍ സിസ്റ്റര്‍ സെഫി എന്നിവര്‍ക്കും സിബിഐയ്ക്കും നോട്ടിസ് അയക്കാനും കോടതി ഉത്തരവിട്ടു.
പൊതു പ്രവര്‍ത്തകനും ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറുമായ ജോമോന് പുത്തന്‍പുരയ്ക്കലിന്റെ ഹര്‍ജിയിലാണ് നടപടി. വിചാരണ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ച് കേസില്‍ പുനരന്വേഷണം നടത്തണമെന്നായിരുന്നു ഹര്‍ജി. കേസില്‍ തെളിവു നശിപ്പിച്ച ഉദ്യോഗസ്ഥര്ക്കെതിരേ നടപടി എടുത്തിട്ടില്ലെന്നും കഴിഞ്ഞ ഇരുപതു വര്‍ഷമായി കേസ് എങ്ങും എത്തിയിട്ടില്ലെന്നും സിസ്റ്റര്‍ അഭയ ബലാത്സംഗം ചെയ്യപ്പെട്ടോ എന്നു പരിശോധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് തുടരന്വേഷണം വേണമെന്നു ഹര്ജിക്കാരന് ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: