കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ പത്ത് പേര് മരിച്ചു. കാബൂളില്‍ ഇന്റലിജന്‍സ് ആസ്ഥാനത്തിനു സമീപമാണ് ചാവേറാക്രമണം നടന്നത്. ബോംബ് സ്ഫോടനവും ശക്തമായ വെടിവെയ്പുമാണ് ഉണ്ടായത്. വെടിവെയ്പ് 15 മിനിട്ടോളം നീണ്ടു നിന്നു.
സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. സ്ഥലത്ത് വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല. താലിബാന് സ്ഥിരമായി ആക്രമണം നടത്താറുള്ള പ്രദേശത്താണ് സംഭവം നടന്നിരിക്കുന്നത്.
പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് തൊട്ടു പിന്നാലെയാണ് കാബൂളിലെ ആക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: