ന്യൂദല്‍ഹി: പാചകവാതക സിലണ്ടറുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഭാഗികമായി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. നേരത്തെ സബ്സിഡി സിലിണ്ടറുകളുടെ എണ്ണം ആറായി സര്‍ക്കാര്‍ നിജപ്പെടുത്തിയിരുന്നു. ഇത് 12 സിലണ്ടറാക്കി ഉയര്‍ത്താനാണ് ആലോചന. ഇതു സംബന്ധിച്ച ശുപാര്‍ശ കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെ പരിഗണനയിലാണ്.
ഇന്ധനവില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സബ്സിഡി സിലിണ്ടറുകള്‍ കൂടി നിയന്ത്രിക്കാനുള്ള തീരുമാനത്തില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് സബ്സിഡിയോടെയുള്ള സിലിണ്ടറുകളുടെ എണ്ണം ആറായി പരിമിതപ്പെടുത്തിയത്. ഇത് 12 ആക്കി മാറ്റാനുള്ള ശുപാര്‍ശ പെട്രോളിയം മന്ത്രാലയം കേന്ദ്രമന്ത്രിസഭയ്ക്ക് സമര്‍പ്പിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അധിക സിലിണ്ടറിന് 100 രൂപ നല്‍കേണ്ടി വരും. സിലിണ്ടറുകളുടെ എണ്ണം 9 വരെയാക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.
മാര്‍ച്ച് മാസത്തോടെ ഡീസലിന് ലിറ്ററിന് 4രൂപ 50 പൈസയും പാചകവാതക സിലിണ്ടറിന് 130 രൂപ വര്‍ധിപ്പിക്കാനും ശുപാര്‍ശയുണ്ട്. അതിന് ശേഷം ഡീസര്‍ വില പ്രതിമാസം 60 പൈസ മുതല്‍ 1 രൂപ 50 പൈസ വരെ ലിറ്ററിന് വര്‍ധിപ്പിച്ചേക്കും. ഒമ്പത് മാസം വരെ ഈ വര്‍ധനവ് തുടരുന്നതിലൂടെ ഡീസല്‍ സബ്സിഡി പൂര്‍ണമായും ഇല്ലാതാക്കാനാണ് ആലോചന.
വര്‍ഷപാദത്തില്‍ പാചകവാതക സിലിണ്ടറുകളുടെ വില 50 രൂപ വീതം വര്‍ധിപ്പിക്കും. സബ്സിഡി പൂര്‍ണമായും ഒഴിവാക്കാന്‍ എട്ട് തവണ വര്‍ധനവ് ഉണ്ടാകും. അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണയുടെ വില അനുസരിച്ചാണ് ഘട്ടംഘട്ടമായി സബ്സിഡി ഒഴിവാക്കാനുള്ള നടപടി തുടങ്ങുക. ഇതുസംബന്ധിച്ച സുപ്രധാന പ്രഖ്യാപനങ്ങള്‍ ഫെബ്രുവരിയില്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ ഉണ്ടായേക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: