അഗര്‍ത്തല: ത്രിപുരയില്‍ കോണ്‍ഗ്രസില്‍ നേതാക്കളുടെ കൂട്ടരാജി. തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട എതിര്‍പ്പിനെ തുടര്‍ന്നാണ് 32 മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കിയത്.
പാര്‍ട്ടിയുടെ ഗോത്രവിഭാഗം ചെയര്മാന് ഫാനി ഭൂസന്‍ ഭൗമിക്, ജനറല്‍ സെക്രട്ടറി ദേബബ്രത കൊലോയി എന്നിവരുടെ നേതൃത്വത്തിലാണ് 32 നേതാക്കള്‍ രാജിക്കത്ത് നല്‍കിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പാര്‍ട്ടിക്ക് ശക്തമായ തിരിച്ചടി നല്‍കുന്നതാണ് നീക്കം. 18 സംവരണ മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ 21 നിയമസഭാ മണ്ഡലങ്ങളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും രാജിവെച്ചവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
60 സീറ്റുകളില്‍ 48 എണ്ണത്തില്‍ കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഒസ്കാര്‍ ഫെര്‍ണാണ്ടസാണു സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. പതിനൊന്നു സീറ്റുകള്‍ സഖ്യകക്ഷിയായ ഐഎന്പിടിക്കു നല്കി. 60 സീറ്റുകളില്‍ 20 എണ്ണം ഗോത്രവര്‍ഗക്കാര്‍ക്കും 10 എണ്ണം ദളിതര്‍ക്കുമാണ് സംവരണം ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: