കോട്ടയം: സ്വാമി വിവേകാനന്ദന് നവോത്ഥാനത്തിന്റെ ശില്പിയാണെന്ന് പ്രൊഫ. ഒ.എം. മാത്യു പറഞ്ഞു. ബസേലിയോസ് കോളേജില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന സ്വാമി വിവേകാനന്ദ ജയന്തി ആഘോഷത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സന്യാസി പരമ്പരകള്‍ക്ക് ഭാരതത്തില്‍ സാമൂഹിക മാറ്റം വേഗത്തില്‍ കൊണ്ടുവരുവാന്‍ കഴിയും. അതുകൊണ്ടാണ് തന്നെ സന്ദര്‍ശിച്ച ഡോ. പല്പു വിനോട് കേരളത്തില്‍പോയി ഒരു സന്യാസിയെ കണ്ടു പിടിക്കുക എന്ന് സ്വാമി വിവേകാനന്ദന് ഉപദേശിച്ചത്. ആ ഉപദേശം ഫലവത്തായി. കേരളത്തെ ഉഴുതു മറിച്ച ശ്രീനാരായണഗുരുദേവന്‍ അതിന്റെ ഉത്തമ ദൃഷ്ടാന്തമാണെന്നും ഒ.എം. മാത്യു പറഞ്ഞു. ഭാരതീയ ദര്‍ശനത്തിലൂന്നിയ വിപ്ലവത്തിനാണ് സ്വാമി വിവേകാനന്ദന് ആഹ്വാനം ചെയ്തത്. തനിമയും സ്വത്വവും കണ്ടെത്താനാണ് സ്വാമിവിവേകാനന്ദന് ആഹ്വാനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാര്‍ക്കെതിരെ സന്യാസിമാര്‍ വിപ്ലവം നയിച്ചു. ദയാനന്ദ സരസ്വതിയും രമണ മഹര്‍ഷിയും അരവിന്ദ മഹര്‍ഷിയും ശ്രീനാരായണഗുരുദേവനും, ചട്ടമ്പിസ്വാമികളും സാമൂഹിക പരിഷ്കരണത്തിന് ചുക്കാന്‍ പിടിച്ചവരാണ് ഹൈന്ദവര്‍ ദര്‍ശനം അടുത്തറിയാനാണ് യുവാക്കളോട് സ്വാമി ഉപദേശിച്ചത്. വേദങ്ങളും ഉപനിഷത്ത് ദര്‍ശനങ്ങളുമാണ് ഭാവി ലോകത്തിനെ മുമ്പോട്ടു നയിക്കുന്നതെന്നും ഒ.എം. മാത്യു പറഞ്ഞു. യോഗത്തില്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഡെയ്സി സക്കറിയ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: