കൊച്ചി: കോഴിക്കോട് ചാലിയത്ത് മത്സ്യബന്ധനത്തിനു പോയ ചെറുവള്ളത്തില്‍ ഇടിച്ച് അപകടമുണ്ടാക്കിയ കപ്പല്‍ പിടികൂടി. കൊച്ചി തുറമുഖത്തു നിന്നും ആറു നോട്ടിക്കല്‍ മൈല്‍ ദൂരത്തു നിന്നുമാണ് കപ്പല്‍ കണ്ടെത്തിയത്. ഗുജറാത്തില്‍ നിന്നുള്ള എം.വി സുമോ എന്ന ചരക്കു കപ്പലാണ് വള്ളത്തില്‍ ഇടിച്ച് അപകടമുണ്ടാക്കിയത്.
കപ്പല്‍ പനാമയില്‍ രജിസ്റ്റര്‍ ചെയ്തതാണ്. കൊച്ചി തീരത്തു നിന്ന് ആറു നോട്ടിക്കല്‍ മൈല്‍ അകലെ കപ്പല്‍ ഇപ്പോള്‍ നങ്കൂരമിട്ടിരിക്കുന്നത്. കോഴിക്കോട് നിന്നുള്ള അന്വേഷണസംഘം എത്തിയ ശേഷം തോണിയില്‍ ഇടിച്ച കപ്പലാണോയെന്നു സ്ഥിരീകരിക്കും. ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് പുറം കടലില്‍ മത്സ്യബന്ധനത്തിന് പോയ ചെറുവള്ളത്തില്‍ കപ്പല്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വള്ളം പൂര്‍ണ്ണമായും തകരുകയും മൂന്നു പേര്‍ക്ക് പരുക്ക് ഏല്ക്കുകയും ചെയ്തിരുന്നു.
തോണിയിലുണ്ടായിരുന്ന ചാലിയം സ്വദേശികളായ റഫീഖ്, റാഫി, മുനിസ് എന്നിവര്‍ കടലില്ച്ചാടിയത് കൊണ്ടാണ് രക്ഷപ്പെട്ടത്. തീരത്തു നിന്ന് 11 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം. മത്സ്യത്തൊഴിലാളികളെ മത്സ്യബന്ധനം നടത്തുകയായിരുന്ന ഷഹര്ബാന് എന്ന തോണിയില്‍ കയറ്റി രക്ഷപെടുത്തുകയായിരുന്നു. പരുക്കേറ്റവര്‍ ചെറുവണ്ണൂര്‍ കോയാസ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. കടലില്‍ വീണതിനെ തുടര്‍ന്നു വെള്ളം കുടിച്ചതിന്റെ പ്രശ്നങ്ങള്‍ മാത്രമാണ് മത്സ്യത്തൊഴിലാളികള്ക്കുള്ളതെന്നു ഫിഷറീസ് കണ്ട്രോള് റൂം അറിയിച്ചു.
അമിതവേഗതയില്‍ വന്ന കപ്പല്‍ ഇന്നലെ ഉച്ചയ്ക്കു ശേഷം മൂന്നു മണിയോടെ തോണിയിലിടിക്കുകയായിരുന്നെന്നാണു മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ തെരച്ചിലിനായി രണ്ടു കപ്പലുകളും വിമാനവും കൊച്ചില്‍ നിന്നു പുറപ്പെട്ടിരുന്നു. രാത്രി വൈകിയും തകര്‍ന്ന തോണിക്കായി കടലില്‍ നടത്തിയ തെരച്ചില്‍ പുരോഗമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: