ന്യൂദല്‍ഹി: ഭരണപ്രതിസന്ധി തുടരുന്ന് ജാര്‍ഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച ശുപാര്‍ശ കേന്ദ്രം രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് നല്കി. ആഭ്യന്തരമന്ത്രാലയത്തിന്റെയും ജാര്‍ഖണ്ഡ് ഗവര്‍ണറുടെയും ശുപാര്‍ശപ്രകാരമാണ് രാഷ്ട്രപതി ഭരണം വേണമോയെന്ന കാര്യത്തില്‍ കേന്ദ്രമന്ത്രിസഭാ യോഗം അനുകൂല നിലപാട് സ്വീകരിച്ചത്.
ഇതിനു മുമ്പ് രണ്ട് തവണ ജാര്‍ഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനുവരി എട്ടിനു അര്ജുന് മുണ്ട നേതൃത്വം നല്കുന്ന ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ ഷിബു സോറന്റെ ജെ.എം.എം പിന്‍വലിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ജാര്‍ഖണ്ഡില്‍ രാഷ്ട്രീയ പ്രതിസന്ധി രൂപം കൊണ്ടത്. ഒരു പാര്‍ട്ടിയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കാത്തതേത്തുടര്ന്നാണ് രാഷ്ട്രപതി ഭരണത്തിനു സംസ്ഥാന ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തത്.
ഗവര്‍ണര്‍ സെയ്ദ് അഹമ്മദ് നല്കിയ റിപ്പോര്ട്ടിന്മേല് ആഭ്യന്തരമന്ത്രാലയം കുറിപ്പ് തയാറാക്കിയിരുന്നു. ഇതാണ് ഇന്ന് നടന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിനു മുന്നില്‍വച്ചത്. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ രാഷ്ട്രപതി ഭരണത്തിനു അനുകൂലമായി യോഗം തീരുമാനമെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: