അള്‍ജിയേഴ്സ്: അള്ജിരിയയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്‍ അമിനസ് എണ്ണപ്പാടത്ത് ഇസ്ലാമിക് ഭീകരര്‍ എഴു അമേരിക്കക്കാര്‍ ഉള്‍പ്പെടെ 41 പേരെ ബന്ധികളാക്കി. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ഇവരെ ബന്ധികളാക്കിയതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഭീകരര്‍ ഒരു യു എസ് പൗരനെയും ഒരു ബ്രിട്ടീഷ് പൗരനെയും കൊലപ്പെടുത്തിയ ശേഷമാണ് മറ്റുള്ളവരെ ബന്ധികളാക്കിയത്. ബ്രിട്ടണ്, ഫ്രാന്‍സ്, ജപ്പാന് ,നോര്ജീവിയ എന്നിവിടങ്ങളില്‍ നിന്നുമുള്ളവരാണ് ബന്ദിയാക്കപ്പെട്ടവര്‍. മാലിയില്‍ അല്‍ഖ്വയ്ദ ബന്ധമുള്ള ഭീകരരെ തുരത്താന്‍ ഫ്രഞ്ച് സൈന്യത്തോട് അള്‍ജിരിയ കൈക്കോര്ത്തതാണ് ഈ ആക്രമണം നടത്താന്‍ കാരണമായതെന്ന് കലിബത് മൊലത്താന് എന്ന ഭീകരസംഘടന വക്താവ് വ്യക്തമാക്കി.
അതേസമയം ബന്ധികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ സൈന്യം തുടങ്ങി കഴിഞ്ഞു. ഭീകരര്‍ ബന്ദികളെ താമസിപ്പിച്ചിരിക്കുന്ന സ്ഥലം സൈന്യം വളഞ്ഞു കഴിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി. സൈനിക ഹെലികോപ്ടറുകള്‍ എണ്ണപ്പാടത്തിന് ചുറ്റും വട്ടമിട്ട് പറക്കുകയാണ്. ഭീകരരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് അള്‍ജീരിയ ആഭ്യന്തര മന്ത്രി ദാഹോ കബിലിതോ മാധ്യമങ്ങളോട് വ്യക്തമാക്കി.
സോണട്രിക് കമ്പനിയുടെയും ബ്രിട്ടീഷ് ഓയില്‍ കമ്പനിയും സംയുക്തമായി ചേര്‍ന്ന് നടത്തുന്നതാണ് ഈ എണ്ണപ്പാടം
പ്രതികരിക്കാൻ ഇവിടെ എഴുതുക: