ദമാസ്കസ്: ആഭ്യന്തര കലാപം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദും കുടുംബവും റഷ്യന്‍ നാവികസേനയുടെ സംരക്ഷണത്തിന് കീഴിലുള്ള യുദ്ധകപ്പലിലേക്ക് താമസം മാറിയതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് ദിനപത്രമായ ഡെയിലി മെയില്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്ത് ആഭ്യന്തര കലാപം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സ്വന്തം കുടുംബത്തോടുള്ള സുരക്ഷയിലുള്ള അവിശ്വസവും വിമതസേന ദമാസ്ക്കസിലേക്ക് മുന്നേറ്റം നടത്തുമെന്ന ഭീതിയുമാണ് അസദിനെ യുദ്ധകപ്പലിലേക്ക് താമസം മാറാന്‍ പ്രേരിപ്പിച്ച ഘടകം. അസദിന്റെ കൂടെ ചില സൈനികരും സുരക്ഷയ്ക്കായി കപ്പലിലേക്ക് മാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
റഷ്യന്‍ നാവികസേനയാണ് കപ്പലിനുള്ളില്‍ വേണ്ട എല്ലാസഹായവും നല്‍കുന്നത്. അസാദ് റഷ്യയുടെ രാഷ്ട്രീയ അഭയം സ്വീകരിച്ചതായാണ് ഇതിനെ കരുതാനെന്ന് സിറിയന്‍ ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി അറേബ്യന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞദിവസം ആലപ്പോ സര്‍വ്വകലാശാലയിലുണ്ടായ ഏറ്റുമുട്ടലില്‍ 80 പേര് കൊല്ലപ്പെട്ടിരുന്നു.
സിറിയയില്‍ രണ്ട് വര്‍ഷമായി തുടരുന്ന ആഭ്യന്തര കലാപത്തിന് ഒരു അയവും ഉണ്ടായിട്ടില്ല. ഇതുവരെ കലാപത്തില്‍ കൊല്ലപ്പട്ടെവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതായാണ് യു.എന്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: