ന്യൂദല്‍ഹി: ദല്‍ഹി കൂട്ടമാനഭംഗ കേസിന്റെ വിചാരണ അതിവേഗ കോടതിയിലേക്ക് മാറ്റി. സാകേതിലെ വിചാരണ കോടതിയാണ് കേസ് പരിഗണിക്കുക. ജനുവരി 21ന് വിചാരണ ആരംഭിക്കും. ജനുവരി 21 മുതല്‍ എല്ലാ ദിവസവും വിചാരണ നടത്തും. 40 ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കാനാണ് നീക്കം.
അഞ്ച് പ്രതികളുടെയും ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി. കേസില്‍ ആറു പ്രതികളാണ് പിടിയിലായത്. ഇതില്‍ മുഖ്യപ്രതിയായ ബസ് ഡ്രൈവര്‍ രാം സിംഗ്, കേസ് ഡല്‍ഹിക്കു പുറത്തേയ്ക്കു മാറ്റണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
പോലീസ് പക്ഷപാതപരമായാണ് നിലപാട് സ്വീകരിക്കുന്നതെന്നും കേസ് ദല്‍ഹിയ്ക്കു വെളിയില്‍ പരിഗണിക്കണമന്നുമാണ് പ്രതിഭാഗം അഭിഭാഷകന്റെ വാദം. ഈ ആവശ്യവുമായി രാം സിംഗിന്റെ അഭിഭാഷകന് സുപ്രീംകോടതിയെ സമീപിക്കാന്‍ ഇരിക്കേയാണ് കേസ് അതിവേഗ കോടതിയിലേക്കു മാറ്റിയത്.
അതേസമയം, കേസിലെ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അവകാശപ്പെടുന്ന പ്രതിയുടെ കാര്യത്തില്‍ ജനുവരി 28ന് തീരുമാനമുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞദിവസം കോടതിയില്‍ ഹാജരായ പ്രതിയുടെ സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ പ്രതിയുടെ വയസ് സംബന്ധിച്ച് മൊഴി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: