തിരുവനന്തപുരം: കൊല്ലം നീണ്ടകര തീരത്ത് രണ്ട് മത്സ്യതൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെയുള്ള എഫ്.ഐ.ആര് റദ്ദാക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നാവികര്‍ക്കെതിരെ കേസ് എടുക്കാന്‍ കേരളത്തിനു അധികാരമില്ലെന്ന സുപ്രീംകോടതി വിധി ദോഷമില്ലാത്തതെന്നും അദ്ദേഹം പറഞ്ഞു.
കോടതി വിധി മാനിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സുപ്രീംകോടതി വിധി സംസ്ഥാന താത്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതാണ്. ഇന്ത്യന്‍ നിയമപ്രകാരമുള്ള വിചാരണയാണ് സംസ്ഥാന സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നത്. ഹൈക്കോടതിയും സുപ്രീംകോടതിയും ആവശ്യം അംഗീകരിച്ചു. അതിനാല്‍ കേരള പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാകില്ല.
കടലില്‍ 12 നോട്ടിക്കല്‍ മൈല്‍ അകലെ നടന്ന സംഭവത്തില്‍ നിയമനടപടി സ്വീകരിക്കേണ്ടതു കേരള പോലീസല്ല, കേന്ദ്ര സര്‍ക്കാരാണെന്നാണു സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതോടൊപ്പം സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശത്തിനു ഒറ്റ സെസ് പദവി നല്‍കാനുള്ള കേന്ദ്ര സെസ് അനുമതി ബോര്‍ഡിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: