ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മിന്നലേറ്റ് ആറു പേര് മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. സീതാപുര്‍ ജില്ലയില്‍ രണ്ട് സ്ത്രീകളും ഒരു പിഞ്ചു കുഞ്ഞുമടക്കം അഞ്ചുപേരും സമീപത്തെ ശ്രാവസ്തിയില്‍ ഒരാളുമാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
തല്ഗാവ്, മന്‍പുര്‍, അതാരിയ, സക്രന് ഗാമങ്ങളിലാണ് കൂടുതല്‍ മിന്നല്‍ കൂടുതല്‍ നാശനഷ്ടം വിതച്ചത്. മരിച്ചവരുടെ ആശ്രിതര്‍ക്ക് 1.5 ലക്ഷം രൂപ നഷ്ടപരിഹാരം അനുവധിച്ച് സര്‍ക്കാര്‍ ഉത്തരവായി. പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി ഉത്തര്‍പ്രദേശിലെ പലയിടങ്ങളിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
അതിശൈത്യത്തില്‍ നിന്നും കാറ്റിലും മഴയിലേക്കും കാലാവസ്ഥ പൊടുന്നനെ മാറിയതു ജനജീവിതം ദുസ്സഹമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: