തിരുവനന്തപുരം: കുടിവെള്ളത്തിനും റേഷന്‍ ഏര്‍പ്പെടുത്താന്‍ നീക്കം. മഴ ചതിച്ചതിനെത്തുടര്‍ന്ന് വരള്‍ച്ച രൂക്ഷമാകുന്ന സംസ്ഥാനത്ത് കുടിവെള്ളത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ വരും മാസങ്ങളില്‍ കുടിവെള്ളക്ഷാമം കൂടുതല്‍ ഗുരുതരമാകുമെന്ന് വാട്ടര്‍ അതോറിറ്റി മുന്നറിയിപ്പ് നല്കി. അതിനാല്‍ ജലവിതരണത്തില്‍ കടുത്ത നിയന്ത്രണം കൊണ്ടുവരണമെന്ന ശുപാര്‍ശ വകുപ്പ് മന്ത്രിക്ക് നല്കി. എന്നാല്‍ നിയന്ത്രണത്തിന് സര്‍ക്കാര്‍ അന്തിമാനുമതി നല്‍കിയിട്ടില്ല. ശുപാര്‍ശ മന്ത്രിയുടെ പരിശോധനയ്ക്കുശേഷമേ നടപ്പിലാക്കൂ.
നഗരപ്രദേശങ്ങളില്‍ ദിവസും രണ്ട് മണിക്കൂറും ഗ്രാമപ്രദേശങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രണ്ട് മണിക്കൂറും ജലവിതരണം നടത്തണമെന്നാണ് വാട്ടര്‍ അതോറിറ്റി നല്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്. നഗരത്തില്‍ രാവിലേയും വൈകിട്ടും ഓരോ മണിക്കൂര്‍ വീതവും ഗ്രാമങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലേയും വൈകിട്ടും ഓരോ മണിക്കൂറും വെള്ളം നല്‍കാനാണ് നീക്കം. ശുപാര്‍ശ പരിശോധിച്ച ശേഷം ഉടന്‍ നടപടി കൈക്കൊണ്ടില്ലെങ്കില്‍ കുടിവെള്ള വിതരണം പൂര്‍ണമായി നിലയ്ക്കുന്ന സ്ഥിതിവരും.
ജല സംഭരണികളില്‍ പമ്പ് ചെയ്യാന്‍പോലുമുള്ള വെള്ളം ലഭിക്കാത്ത അവസ്ഥയാണ് പലസ്ഥലങ്ങളിലും. ഫെബ്രുവരി-മാര്‍ച്ചോടെ ജലലഭ്യത പൂര്‍ണമായും നിലയ്ക്കും. മുന്‍ വര്‍ഷങ്ങളില്‍ മാര്‍ച്ച് -ഏപ്രില്‍ മാസങ്ങളിലാണ് ജലലഭ്യതയ്ക്ക് കുറവ് വന്നിരുന്നത്. എന്നാല്‍ ഈ വര്‍ഷം ജനുവരി ആദ്യം മുതലേ ജലക്ഷാമം രൂക്ഷമായിരുന്നു.
സംസ്ഥാനത്ത് ലഭിക്കേണ്ട മഴയുടെ അളവില്‍ ഈ വര്‍ഷം 35 ശതമാനം കുറവാണ്. കാലവര്‍ഷവും തുലാവര്‍ഷവും ഒരുപോലെ ചതിച്ചതാണ് കുടിവെള്ളക്ഷാമം രൂക്ഷമാകാന്‍ കാരണം. 1996 മുതല്‍ മഴയുടെ കണക്കെടുത്താല്‍ ആശങ്കാജനകമായ കുറവാണ് രേഖപ്പെടുത്തിയത്. 96ല്‍ 14 ശതമാനവും 2000ല്‍ 21 ശതമാനവും 2003ല്‍ 27 ശതമാനവും മഴയാണ് കുറഞ്ഞത്.
- ആര്.അജയകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: